ഖുർആനിൽ ഖിള്ർ (അ) ൻ്റെ ഒരു സംഭവം പറയുന്നുണ്ട്; മൂസാ നബി (അ) രണ്ട് നദികൾ കൂടിച്ചേരുന്നിടത്ത് എത്തിയപ്പോൾ, അവിടെ നിന്ന് തിരിച്ചു വന്ന് ഒരു ഗ്രാമത്തിലെത്തി, അവിടെ വെച്ച് ഖിള്ർ (അ) നെ കണ്ടുമുട്ടി. അദ്ദേഹം അല്ലാഹുവിൻ്റെ ഒരു ദാസനാണോ അതോ ഒരു വലിയാണോ അതോ നബിയാണോ? മൂസാ നബിയും ഒരു നബിയാണല്ലോ. അല്ലാഹുവുമായി സംസാരിച്ച ആളുമാണ്. അപ്പോൾ പിന്നെ ഖിള്ർ (അ) ൽ നിന്ന് എന്ത് അറിവാണ് പഠിക്കാൻ ആഗ്രഹിച്ചത്? ഖിള്ർ (അ) ൻ്റെ പദവി എന്താണ്?
സയ്യിദി:
ഖിള്ർ (അ) ഒരു നബിയുമല്ല, വലിയ്യുമല്ല. അദ്ദേഹത്തിന് അതിനിടയിലുള്ള ഒരു സ്ഥാനമാണുള്ളത്. അദ്ദേഹത്തിൻ്റെ സ്ഥാനപ്പേര് (നഖീബെ ഔലിയ) എന്നാണ്.
ഒരു ടീച്ചർ ഉണ്ടെന്ന് വെക്കുക. അദ്ദേഹം നിങ്ങളെ ക്ലാസ്സിൽ പഠിപ്പിക്കുന്നു. എന്നാൽ നിങ്ങൾ പരീക്ഷ എഴുതാൻ പോകുമ്പോൾ അവിടെ എക്സാമിനർ വേറെ ആളായിരിക്കും. അവരുടെ ജോലി നിങ്ങളുടെ പരീക്ഷ നടത്തുക എന്നത് മാത്രമാണ്. അയാൾ ടീച്ചറുമല്ല, വിദ്യാർത്ഥിയുമല്ല. ഒരു എക്സാമിനറാണ്. അതുപോലെ, നഖീബെ ഔലിയ എന്നതിൻ്റെ അർത്ഥം, വലിയ്യുകളെ പരീക്ഷണം നടത്തുന്നയാൾ എന്നാണ്. വലിയ്യുകളെ പരീക്ഷിക്കുന്നതിനായാണ് അല്ലാഹു അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
അല്ലാഹു അദ്ദേഹത്തിന് നൽകിയിട്ടുള്ള മറ്റൊരു ജോലി, ഏതെങ്കിലും അസലി മുഅ്മിനീങ്ങളായ ആത്മാക്കൾ, ദീനിൻ്റെ ശരിയായ പാത കണ്ടെത്താൻ കഴിയാത്ത മതങ്ങളിലോ വിഭാഗങ്ങളിലോ ജനിച്ചിട്ടുണ്ടെങ്കിൽ, ഇൽമെ ബാത്വിൻ (ആന്തരിക ജ്ഞാനം) മുഖേന ഖിള്ർ (അ) ആ ആളുകളെ റൂഹാനിയത്തിൽ മുന്നോട്ട് കൊണ്ടുപോകുന്നു.
ബാത്വിനി ഇൽമിൻ്റെ ഒരു ഭാഗം ഖിള്ർ (അ) വഴിയും ഈ ലോകത്ത് വന്നിട്ടുണ്ട്. ഒരു ഭാഗം അഞ്ച് മുർസലീങ്ങൾക്ക് ലഭിച്ചതാണ്. അതിൽ പകുതി അവർക്കും, പകുതി അവരുടെ ഉമ്മത്തിലെ വലിയ്യുകൾക്കും. അതിനെ പത്തായി വിഭജിച്ചു. അതുകൂടാതെ ഖിള്ർ (അ) ൻ്റെ പക്കലും ബാത്വിനി ഇൽമ് ഉണ്ടായിരുന്നു. ആ ബാത്വിനി ഇൽമ് ആണ് ഹിന്ദു മതത്തെ സഹായിച്ചത്. കാരണം അത് ആദം സഫിയുല്ലാഹിൻ്റെ ദീനിൽ നിന്ന് വേർപെട്ടുപോയ ഒരു കണ്ണിയായിരുന്നു. അവരുടെ പക്കൽ, അതായത് ഹിന്ദു മതത്തിൽ, റൂഹാനി വ്യവസ്ഥ ഉണ്ടായിരുന്നില്ല. അപ്പോൾ അവരിൽ വന്ന അസലി മുഅ്മിനീങ്ങളായ ആത്മാക്കൾക്ക് ഹിദായത്ത് നൽകാനും, അവരെ അല്ലാഹുവിലേക്ക് എത്തിക്കാനും, അല്ലാഹു ഖിള്ർ (അ) നെ ചുമലപ്പെടുത്തി.
അവരുടെ ഇടയിൽ കഴിഞ്ഞുപോയ ശ്രേഷ്ഠരായ വ്യക്തികൾ, ഉദാഹരണത്തിന് കൃഷ്ണൻ മഹാരാജ്, ഹരി ലാൽ, നാരായൺ ദാസ്, കബീർ ദാസ് തുടങ്ങിയ വ്യക്തിത്വങ്ങൾക്ക് ഖിള്ർ (അ) ൽ നിന്നാണ് ഫൈസ് ലഭിച്ചത്. ഇവർ ഖിള്ർ (അ) നെ വിഷ്ണു മഹാരാജ് എന്നാണ് വിളിക്കുന്നത്. നമ്മൾ അദ്ദേഹത്തെ ഖിള്ർ എന്ന് പറയുന്നു.
അപ്പോൾ അദ്ദേഹത്തിൻ്റെ സ്ഥാനം നുബുവ്വത്തിൽ അല്ല. അല്ലാഹു അദ്ദേഹത്തിന് ബാത്വിനി ഇൽമ് നൽകിയിരുന്നു, ആ ബാത്വിനി ഇൽമ് മുഖേന അദ്ദേഹം അങ്ങനെയുള്ള ആളുകളെ അല്ലാഹുവിൻ്റെ ദാത്തുമായി ബന്ധിപ്പിച്ചിരുന്നു. അതായത്, അവർ അസലി ആയിരുന്നു. പക്ഷേ അവർ ജനിച്ച പ്രദേശം, സ്ഥലം, മതം എന്നിവ ഒന്നുകിൽ ദീൻ അവസാനിച്ചുപോയതായിരുന്നു. അവിടെ അവർക്ക് അല്ലാഹുവുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമായിരുന്നില്ല. അല്ലെങ്കിൽ അത് മനുഷ്യനിർമ്മിത മതമായിരുന്നു. ഉദാഹരണത്തിന് ബുദ്ധമതം. ബുദ്ധമതത്തിൽ ഇൽഹാമി കിതാബ് (വേദഗ്രന്ഥങ്ങൾ) ഒന്നും ഇറങ്ങിയിട്ടില്ല. അതൊരു മനുഷ്യനിർമ്മിത മതമാണ്. എന്നാൽ അത്തരം മതങ്ങളിലും അസലി മുഅ്മിനീങ്ങളായ ആളുകൾ വന്നു. അപ്പോൾ അല്ലാഹു അവരെ ഖിള്ർ (അ) മുഖേന പുറത്തെടുത്തു.
ഒരു ദിവസം മൂസാ നബി അല്ലാഹുവിനോട് ചോദിച്ചു, “അല്ലാഹുവേ, ഞാനല്ലാതെ ഈ ലോകത്ത് വലിയ അറിവുള്ളവനായി മറ്റാരും ഇല്ലല്ലോ, അല്ലേ?” അപ്പോൾ അല്ലാഹു പറഞ്ഞു, “ഇനിയും ഒരുപാടു പേരുണ്ട്. പോയി ഖിള്റിനെ കണ്ടോളൂ, അപ്പോൾ മനസ്സിലാകും.”
അങ്ങനെ ഖിള്റുമായി കണ്ടുമുട്ടിയപ്പോൾ ഖിള്ർ (അ) ചെയ്ത കാര്യങ്ങളെല്ലാം ബാത്വിനി ഇൽമ് ആയിരുന്നു. അത് മൂസാ നബിക്ക് മനസ്സിലായില്ല. ഈ സംഭവം വിശുദ്ധ ഖുർആനിൽ സൂറത്തുൽ കഹ്ഫിൽ ഉണ്ട്.
