Lesson 2: ഒരാൾ എങ്ങനെയാണ് ഒരു സൂഫിയാകുന്നത്?

‘അല്ലാഹു മുഅ്മിനീങ്ങളിലിൽ നിന്നും തന്റെ സുഹൃത്തുക്കളെ  തിരഞ്ഞെടുക്കുന്നു. അവൻ അവരെ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നു’. (ഖുർആൻ 2:257)

അതിനാൽ, അല്ലാഹുവിന്റെ സുഹൃത്താകാനുള്ള (വലിയ്യ്‌) ആദ്യപടി ഒരു മുഅ്മിൻ ആകുക എന്നതാണ്.

ഉദാഹരണത്തിന്, ഒരാൾക്ക് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് യാത്ര ചെയ്യണമെങ്കിൽ, അയാൾ നിരവധി നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ആദ്യം വിസ ലഭിക്കണം. വിസ ലഭിച്ചതിനു ശേഷം വിമാന ടിക്കറ്റ് വാങ്ങണം. പിന്നെ അയാൾ വിമാനത്താവളത്തിൽ പോയി വിമാനത്തിൽ കയറണം.

ഒരു ഇന്ത്യൻ പൗരൻ അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ, ആ രാജ്യത്ത് പ്രവേശിക്കാൻ അയാൾ അമേരിക്കൻ സർക്കാരിന്റെ അനുമതി തേടുകയാണ്. ആ അനുമതി ലഭിക്കാനായി അയാൾ ഒരു അമേരിക്കൻ എംബസി സന്ദർശിക്കുന്നു. ഇന്ത്യയിൽ താമസിച്ചുകൊണ്ട് അമേരിക്കയെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അയാൾക്ക് വിസയുടെ ആവശ്യമില്ല. അതുപോലെ, പള്ളികളിലും ആരാധനാലയങ്ങളിലും ദൈവത്തെക്കുറിച്ച് സംസാരിക്കാൻ ആർക്കും ദൈവത്തിന്റെ അനുമതി ആവശ്യമില്ല. എന്നാൽ, ദൈവത്തെ സമീപിക്കാനും സ്നേഹിക്കാനും ആഗ്രഹിക്കുന്ന ഒരാൾ ദൈവത്തിന്റെ അനുമതിക്കായി അപേക്ഷിക്കേണ്ടതുണ്ട്. സൂഫിസത്തിൽ ദൈവത്തിൽ നിന്നുള്ള ഈ അനുമതി, ഹൃദയത്തെ സജീവമാക്കുന്നതിനുള്ള അനുമതിയാണ്, അതായത് ദിക്‌റേ ഖൽബിനുള്ള അനുമതിയാണ്. സൂഫിസത്തിന്റെ ആദ്യ പാഠമാണിത്.

വിസ വേണമെങ്കിൽ ആ രാജ്യത്തിന്റെ എംബസിയിൽ പോകണം. അതേപോലെ തന്നെ, ദൈവത്തിന്റെ അനുമതി വേണ്ടവർക്ക് ഒരു ദിവ്യ എംബസിയിലൂടെ അനുമതി തേടേണ്ടതുണ്ട്. നേരിട്ട് ദൈവത്തോട് ചോദിക്കാൻ കഴിയില്ല. ദൈവത്തിന്റെ എംബസികൾ അവന്റെ സുഹൃത്തുക്കളാണ്. ദാതാ അലി ഹജ്‌വേരി, ഖ്വാജ ഗരീബ് നവാസ്, അബ്ദുൽ ഖാദിർ ജീലാനി (ഗൗസ് പാക്ക്), ഖ്വാജാ നിസാമുദ്ദീൻ ഔലിയാ, ബുള്ളേ ഷാ, സഈൻ സഹേലി സർക്കാർ, ബാബ ഗുരു നാനാക്, ലാൽ ഷഹബാസ് ഖലന്ദർ തുടങ്ങിയവർ.

ഒരു അന്വേഷകൻ ദൈവത്തിന്റെ ഈ വിശുദ്ധന്മാരെ (വലിയ്യ്‌) സന്ദർശിക്കുമ്പോൾ, എന്തിനാണ് അവരെ കാണാൻ വന്നതെന്ന് അവർ അന്വേഷകനോട് ചോദിക്കുന്നു. ‘എനിക്ക് ഒരു മുഅ്മിൻ ആകാൻ ആഗ്രഹമുണ്ട്’ എന്ന് അന്വേഷകൻ മറുപടി നൽകിയാൽ, അവർ അവന്റെ അപേക്ഷ എടുത്ത് ദൈവത്തിന്റെ അനുമതിക്കായി സമർപ്പിക്കുന്നു.

ഒരു നിക്കാഹ് നടത്തുമ്പോൾ, വരനും വധുവും പരസ്പരം മൂന്ന് തവണ നാവു കൊണ്ട് പറഞ്ഞ് അംഗീകരിക്കണം. അതേപോലെ, ഒരു അന്വേഷകൻ ദൈവസ്നേഹത്തിനായി അപേക്ഷിക്കാൻ വരുമ്പോൾ, ഗുരു മൂന്ന് തവണ ‘അല്ലാഹു’ എന്ന് നാവുകൊണ്ട് പറയും. അത് അന്വേഷകൻ ഏറ്റുപറയലാണ് അവരുടെ അപേക്ഷ. അല്ലാഹുവിന്റെ ദാസത്വം ലഭിക്കാൻ അവർ ആഗ്രഹിക്കുന്നുവെന്ന അവരുടെ പ്രഖ്യാപനമാണിത്. അപ്പോൾ, അല്ലാഹുവിന്റെ ഈ സുഹൃത്ത് അഥവാ ഗുരു അവരുടെ വിവരങ്ങൾ ബൈത്തുൽ മഅ്മൂറിലേക്ക് (യഥാർത്ഥ ആരാധനാ കേന്ദ്രം) കൊണ്ടുപോകും. ​​അവിടെ പ്രത്യേക മലക്കുകൾ ആ വിവരങ്ങൾ അല്ലാഹുവിലേക്ക് കൊണ്ടുപോകുന്നു. അല്ലാഹു ചോദിക്കും, ‘നീ എന്തിനാണ് അവനെ ഇവിടെ കൊണ്ടുവന്നത്?’ ‘നിന്നെ സുഹൃത്താക്കാൻ വേണ്ടിയാണ് ഞാൻ അവനെ കൊണ്ടുവന്നത്’ എന്ന് ഗുരു മറുപടി നൽകും.

ഇനി, അല്ലാഹുവിന് താൽപ്പര്യമില്ലെങ്കിൽ, അവൻ അന്വേഷകന്റെ ആവശ്യം ഉടനടി നിരസിക്കും. അന്വേഷകന്റെ സൗഹൃദം സ്വീകരിക്കാൻ അല്ലാഹുവിന് താൽപ്പര്യമുണ്ടെങ്കിൽ, അയാളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരു ജാമ്യക്കാരനെ (വലി മുർഷിദ്) അവൻ ആവശ്യപ്പെടും. അപേക്ഷകൻ ഹിന്ദു മതത്തിൽ നിന്നുള്ളവനാണെങ്കിൽ ഹിന്ദു വലിയ്യുകളെ (saints) വിളിക്കും. അയാൾ ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്ത്യൻ വലിയ്യുകളെ വിളിക്കും. അയാൾ മുസ്‌ലിമാണെങ്കിൽ ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയെ വിളിക്കും. അന്വേഷകനെ അല്ലാഹു സ്വീകരിച്ചാൽ, ഹൃദയം സജീവമാക്കുന്നതിനുള്ള അനുമതി നൽകുകയും ആത്മീയപരിശീലനത്തിനായി ബന്ധപ്പെട്ട ആത്മീയ ഗുരുവിന്റെ ആത്മീയ സംരക്ഷണത്തിൽ അവനെ ഏൽപ്പിക്കുകയും ചെയ്യും.

സൂഫിസം അല്ലാഹുവിന്റെ അംഗീകാരത്തോടെയാണ് ആരംഭിക്കുന്നത്, അതായത്, ഹൃദയത്തെ സജീവമാക്കുന്നതിനുള്ള (ദിക്റേ ഖൽബ്)   അനുമതിയോടെയാണ് ആരംഭിക്കുന്നത്. ഇത് അക്കാദമിക് സൂഫിസമാണ്. സൂഫിസത്തെക്കുറിച്ചുള്ള ഈ അറിവ് നേടുന്നവർ ഒരിക്കലും ഖുർആനിനോടും ഹദീസിനോടും യോജിച്ചു പോകാത്ത ഒരു കാര്യവും പറയില്ല. കാരണം സൂഫിസത്തിന്റെ ഈ അറിവ്, ഖുർആനുമായും ഹദീസുമായും പൂർണ്ണമായും യോജിച്ച് പോകുന്നു.

 

Previous Lesson |   Course Contents   | Next Lesson