ഏതെങ്കിലും ഒരു ഉന്നത വ്യക്തിത്വത്തിന്റെ മഹത്വത്തിന്റെ പ്രചാരണത്താൽ പ്രകോപിതരാകുന്നത് പ്രധാനമായും രണ്ട് വിഭാഗം ആളുകളാണ്.
ഒന്ന് അസൂയാലുക്കളും (ഹാസിദീൻ), മറ്റൊന്ന് അഹങ്കാരികളും (മുതകബ്ബിരീൻ). അതായത് ഉള്ളിൽ അസൂയയും അഹങ്കാരവും നിറഞ്ഞവർ.
ഇസ്ലാമിന്റെ ശരീഅത്ത് അല്ലാഹു ഉണ്ടാക്കിയത് തന്നെ അന്നത്തെ ആ ജനതയെ നിയന്ത്രിക്കാനായിരുന്നു. അവരിൽ ഈ രണ്ട് രോഗങ്ങളും (അസൂയയും അഹങ്കാരവും) അതിന്റെ മൂർദ്ധന്യാവസ്ഥയിൽ ഉണ്ടായിരുന്നു.
ക്യാൻസറിന്റെ അവസാന സ്റ്റേജ് പോലെ, ആ ജനങ്ങളുടെ ഉള്ളിൽ അഹങ്കാരവും അസൂയയും അതിന്റെ പൂർണ്ണതയിൽ, ഏറ്റവും കൂടിയ അവസ്ഥയിൽ ഉണ്ടായിരുന്നു.
അതുകൊണ്ടാണ് നബി തിരുമേനിയുടെ (സ) മഹത്വം വർണ്ണിക്കുമ്പോൾ അവർക്ക് അത് കേൾക്കാൻ സാധിക്കാത്തത്. അവർക്ക് ആ മഹത്വം കേൾക്കാൻ കഴിയില്ല. അതുപോലെ മൗലാ അലിയുടെ (അ) മഹത്വം വർണ്ണിച്ചാൽ, ‘യാ അലി, യാ അലി’ എന്ന് വിളിച്ചാൽ അവരുടെ ഉള്ളിൽ തീപിടിക്കും.
പിന്നെ എന്ത് സംഭവിച്ചു? ഇമാം മെഹ്ദിയുടെ ഉള്ളിൽ തിരുനബിയുടെ (സ) പവിത്രമായ അർസി-അർവാഹ് (ഭൗമാത്മാക്കൾ) വന്നു.
അല്ലാഹുവിന്റെ വാഗ്ദാനപ്രകാരം, അല്ലാഹുവിൽ നിന്നുള്ള ഏറ്റവും ശ്രേഷ്ഠമായ അർസി അർവാഹിനെ, അതായത് തിരുനബിയുടെ അർസി അർവാഹിനെ, ഇമാം മെഹ്ദി (അ) യുടെ തിരുശരീരം രൂപപ്പെടുത്തുന്നതിനായി കാത്തുസൂക്ഷിച്ചിരുന്നു ( ‘ഹയാത്തുൻ നബി’ എന്നതിന്റെ മറവിൽ). ഇമാം മെഹ്ദിയുടെ ആഗമനം ഈ ലോകത്ത് സംഭവിച്ചപ്പോൾ, തിരുനബിയുടെ അർസി അർവാഹിനെ (ഭൗമാത്മാക്കളെ) അയക്കുകയും അങ്ങനെ ഇമാം മഹ്ദി (അ) യുടെ തിരുശരീരം രൂപം കൊള്ളുകയും ചെയ്തു.
നബി മുസ്തഫ (സ) യുടെ ആ പവിത്രമായ അർസി അർവാഹ് ഇമാം മെഹ്ദിയുടെ തിരുശരീരത്തിലൂടെ വീണ്ടും വന്നപ്പോൾ, മുസ്തഫ (സ) യോട് അസൂയയും അഹങ്കാരവും വെച്ചിരുന്ന എല്ലാവരുടെയും അർസി അർവാഹിനെയും ഇവിടേക്ക് കൊണ്ടുവരപ്പെട്ടു.
അത് ആദ്യ കാലഘട്ടം, ഇത് രണ്ടാം കാലഘട്ടം. അപ്പോൾ ഇത് കേവലം അർസി അർവാഹിൻ്റെ മാത്രം കാര്യമല്ല, ഇത് കാലഘട്ടത്തിന്റെ കാര്യമാണ്.
ആ കാലഘട്ടത്തിൽ സുഹൃത്ത് ആയിരുന്നവൻ ഇന്നും സുഹൃത്താണ്. ആ കാലഘട്ടത്തിൽ ഹിൻദ് ആയിരുന്നവൾ, ഇന്നും ഹിൻദ് ആണ്. ആ കാലഘട്ടത്തിൽ ഉമർ ബിൻ ഖത്താബ് ആയിരുന്നവൻ, അയാൾ ഇന്നും ഉണ്ട്. ആ കാലഘട്ടത്തിൽ അബൂബക്കർ ആയിരുന്നവൻ, അയാൾ ഇന്നും ഉണ്ട്. ആ കാലഘട്ടത്തിൽ അബ്ദുല്ലാ ഇബ്നു ഉബയ്യ് ആയിരുന്നവൻ ഇന്നും ഉണ്ട്. ആ കാലഘട്ടത്തിലെ യസീദും മുആവിയയും ഇന്നും ജീവിച്ചിരിപ്പുണ്ട്. അല്ലാഹുവിന്റെ പ്രതാപം കൊണ്ട് സത്യം, ഈ മുറിയിൽ തന്നെ ഇരിപ്പുണ്ട്.
ആ ഹിൻദയും മുന്നിലും പിന്നിലുമായി കാണപ്പെടുന്നു. ആ ഉമർ ബിൻ ഖത്താബിനെയും കാണാം.
‘ഇത്തഖൂ ഫിറാസത്തുൽ മുഅ്മിൻ, ഫഇന്നഹു യൻളുറു ബി നൂറില്ലാഹ്.’ (മുഅ്മിനിൻ്റെ കാഴ്ചയെ നിങ്ങൾ ഭയപ്പെടുക, കാരണം അവർ അല്ലാഹുവിന്റെ നൂർ കൊണ്ട് കാണുന്നു.)
അവരെയെല്ലാം കാണാം. ആ മുആവിയയും ഉണ്ട്, ആ യസീദും ഉണ്ട്, ആ ശപിക്കപ്പെട്ട ശിമ്റും ഉണ്ട്. അവരുടെ മുഖങ്ങളിൽ അത് എഴുതിവെച്ചിട്ടുണ്ട്. അവർക്കത് കാണാൻ കഴിയില്ല, എന്നാൽ എനിക്ക് കാണാൻ കഴിയും. അവരുടെ മുഖത്ത് എഴുതിയിട്ടുണ്ട്, ‘ഞാൻ ശിമ്ര് ആണ്, ഞാൻ ഹിൻദ് ആണ് ‘ എന്ന്.
കാരണം ഇത് കേവലം അർസി അർവാഹിൻ്റെ (ഭൗത്മാക്കളുടെ) കാര്യമല്ല, ഇത് രണ്ടാം കാലഘട്ടത്തിന്റെ കാര്യമാണ്.
‘വ ലൽ ആഖിറത്തു ഖൈറുൻ ലക മിനൽ ഊലാ’ (അവസാന കാലഘട്ടമാണ് അങ്ങേയ്ക്ക് ആദ്യത്തേതിനേക്കാൾ ഉത്തമം.)
(ഖുർആൻ 93:4)
നബി (സ) യുടെ രണ്ടാമത്തെ കാലഘട്ടം ഒന്നാമത്തെ കാലഘട്ടത്തേക്കാൾ ശ്രേഷ്ഠമാണെങ്കിൽ, ശത്രുതകളും അതിനേക്കാൾ ശക്തമായിരിക്കും. അപകടങ്ങളും ആദ്യ കാലഘട്ടത്തേക്കാൾ കൂടുതലായിരിക്കും. ഇന്നത്തെ ശത്രുക്കൾ ആദ്യ കാലഘട്ടത്തിലെ ശത്രുക്കളേക്കാൾ കൂടുതൽ വിഷം ഉള്ളവരായിരിക്കും. കാരണം രണ്ടാം കാലഘട്ടം ആദ്യത്തേതിനേക്കാൾ കൂടുതൽ ശ്രേഷ്ഠമാണല്ലോ.
